Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Special

ഇത് ഇരട്ടസഹോദരിമാർ രചിച്ച ചരിത്രം

പരിമിതികളെ പൊരുതി തോല്പിച്ച് വളർന്ന ഇരട്ട സഹോദരിമാർ ഒരേദിവസം ഒരേ വകുപ്പിൽ ഒരേ തസ്‌തികയിൽ ജോലിയിൽ പ്രവേശിച്ച് ചരിത്രമെഴുതി. കാസർഗോട് ഭീമനടി കുരാംകൂണ്ടിലെ കളരിമുറിയിൽ ജോസഫ്-സുനി ജോർജ് ദമ്പതികളുടെ മക്കളായ സവിത ജോസഫും സംഗീത ജോസഫുമാണ് ചരിത്രം കുറിച്ചത്.

നീതിന്യായ വകുപ്പിനു കീഴിൽ ഹൊസ്ദുർഗ് കോടതി സമുച്ചയത്തിൽ ലാസ്റ്റ് ഗ്രേഡ് സർവന്‍റ് തസ്തികയിലാണ് ഇരുവരും ജോലിയിൽ പ്രവേശിച്ചത്. ഇവരെ സംബന്ധിച്ച് ഇത് സർക്കാർ ജോലിയെന്ന സ്വപ്നത്തിന്‍റെ ഫസ്റ്റ് സ്റ്റെപ് മാത്രമാണ്. ഇനിയും കാത്തിരിക്കുന്ന അവസരങ്ങളിലേക്ക് നടന്നുകയറാനുള്ള ഊർജം ഇവരിലുണ്ട്.

കെഎസ്ഇബി റിട്ട. സീനിയർ സൂപ്രണ്ടായ ജോസഫിന്‍റെയും കല്ലഞ്ചിറ കെഐ എഎൽപി സ്‌കൂളിലെ മുഖ്യാധ്യാപികയായ സുനി ജോർജിന്‍റെയും ഇളയ മക്കളാണ് സവിതയും സംഗീതയും. ചെറിയ കുട്ടികളായിരിക്കുമ്പോൾ ഡിസ്‌‌ലെക്സിയ എന്ന പഠനവൈകല്യം ഇവർക്കുണ്ടായിരുന്നു.

എഴുതാനും വായിക്കാനും അക്ഷരങ്ങൾ മനസിലാക്കാനും ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണ് ഇത്. മക്കളുടെ കുറവ് തിരിച്ചറിഞ്ഞ അച്ഛനമ്മമാരും ചേച്ചി കവിതയും നിഴൽപോലെ ഇവർക്കൊപ്പം നിന്നു. പഠനകാര്യങ്ങളിൽ എല്ലാവിധ സഹായവും നൽകി.

കല്ലഞ്ചിറ എഎൽപി സ്കൂൾ, പ്ലാച്ചിക്കര എയുപി സ്കൂൾ, വരക്കാട് വള്ളിയോടൻ കേളുനായർ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു ഇവരുടെ വിദ്യാഭ്യാസം. പ്ലസ്‌ടുവിനു ശേഷം ആനിമേഷനാണ് പഠിച്ചത്. പിഎസ്‌സി ഉൾപ്പെടെ എല്ലാ പരീക്ഷയും സ്ക്രൈബിന്‍റെ സഹായമില്ലാതെയാണ് ഇവർ എഴുതിയത്.

 

Youth Special

അഗ്നിപർവതത്തിനു മുകളിൽ താമസമാക്കി യുവതി!

മെക്‌സിക്കോയിലെ സാൾട്ടില്ലോ സ്വദേശിനിയാണ് പെർല ടിജെറിന. വയസ് 31. വീട്ടിൽനിന്ന് അഗ്നിപർവതത്തിനു മുകളിലേക്കു താമസം മാറ്റിയിരിക്കുകയാണ് ഈ യുവതി. ഒരു മാസത്തോളം അഗ്നിപർവതത്തിന് മുകളിൽ ഏകയായി ജീവിച്ച് ലോകറിക്കാർഡ് സൃഷ്‌ടിക്കുകയാണു ലക്ഷ്യം.

ലാറ്റിനമേരിക്കയിലെ ഏറ്റവും ഉയരം കൂടിയ പർവതമായ പിക്കോ ഡി ഒറിസാബയാണ് പെർല ടിജെറിന ഏകാന്തവാസത്തിനു തെരഞ്ഞെടുത്തിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 18,491 അടിയാണ് ഈ അഗ്നിപർവതത്തിന്‍റെ ഉയരം. 32 ദിവസം ഇതിനു മുകളിൽ പെർല കഴിയും.

റിക്കാർഡ് സ്ഥാപിക്കുന്നതിനൊപ്പം തന്‍റെ മനഃശക്തി പരീക്ഷിക്കാനും ഈ അവസരം വിനിയോഗിക്കുമെന്ന് ഇവർ പറയുന്നു. പർവതത്തിനു മുകളിൽ ഏകാന്തതയെ അതിജീവിക്കാൻ പുസ്തകങ്ങളെയാണ് ആശ്രയിക്കുന്നതെന്നും കൂടാതെ ധ്യാനത്തിൽ ഏർപ്പെടാറുണ്ടെന്നും പെർല വ്യക്തമാക്കി.

Latest News

Up